Sunday, July 12, 2009

കൃഷ്ണച്ചിറകുകള്‍

‍സ്വാസ്ഥ്യം കെടുന്നോ?
കെടുതിരികത്തുംമിനാരത്തിലേക്കുനിന്
‍വേവുമുള്ളംനനഞ്ഞുകത്തുന്നുവോ?
ഭീതതമോപിണ്ഡഭാരംശിരസ്സിലേക്കോരോനിമിഷ-
മരിച്ചുകേറുന്നുവോ?
വാക്കുകള്‍ ചങ്കിലുരുകിനില്ക്കുന്നുവോ?
നോക്കുകള്‍ കണ്ണിലിറുകിക്കിടന്നുവോ?
മണ്‍ വിളക്കിലെണ്ണയായ് കത്തവേ
എന്നെയോര്‍ത്തുവോ?
കണ്ണീര്‍കുടിച്ചുവോ?
വ്യാഴവട്ടങ്ങള്‍ കളിച്ചുനടന്നതും
ശുക്രനെ നോക്കിത്തരിച്ചുകിടന്നതും
മായ്ക്കുമോരോ പദത്തിലും ചിന്നുന്ന
നീള്‍ത്തിരകളെ നോക്കിച്ചിരിച്ചതും
വീട്ടിലെത്രമുറികളില്‍കൂടി നീ-
യേറ്റൊരമ്പിന്‍ മുറിവുമായ്
വീണ്ടുമോരോ പദം വെച്ചു, നിന്മുടി-
ക്കുത്തഴിച്ചോരോയിഴയിലും കൂടിയ
വവ്വാലിന്‍കൃഷ്ണച്ചിറകരിഞ്ഞെന്റെയീ
നീഢത്തിനുള്ളില്‍ പരക്കുകയാണ് നീ.
ചെമ്മണ്‍തൊടിയില്‍കയറി-
യഴുക്കുകള്‍വാരുന്നു
ചേമ്പിന്‍ ചുവട്ടില്‍ ചുരുട്ടയെ തോണ്ടുന്നു
നെല്ലിച്ചുവട്ടില്‍ നിവര്‍ന്നുനില്ക്കുന്നുനീ.
നിന്റെയിഷ്ടരസലവനങ്ങളില്
‍മെല്ലെ നടന്നു,
മനസ്സില്‍ തബലകള്‍മുട്ടിവീഴുമവതാളരാശിയില്
‍ഏത് നക്ഷത്രമായ് ചേര്‍ന്നുനില്ക്കുന്നുനീ?
ഏത് സ്വരമായ് കുരുങ്ങിനില്ക്കുന്നു നീ?
ഏത് നിറമായ് പടര്‍ന്നുനില്ക്കുന്നു നീ?

1 comment:

  1. ആസ്വാദനത്തിന്റെ ഉച്ചകോടിയില്‍, എന്തേ പറയേണ്ടു..? എനിക്കറിയില്ല..അത്രക്കു മനോഹരം

    ReplyDelete