Friday, July 17, 2009

സമാന്തരങ്ങള്‍

നമ്മുടെ നിലയങ്ങളില്‍
കവിതകള്‍മാത്രമാണ്‌
ഇടം കിട്ടാത്തവര്‍
നമുക്ക്‌ തമ്മില്‍
കവിതയുടെ മതിലുകള്‍വേണ്ട.
പറയുന്നവന്റെ ദൈന്യവും
കേള്‍ക്കുന്നവന്റെ ഉപഹാസവും
മാത്രം മതി.
നക്ഷത്രങ്ങളില്
‍ചിറക്‌ വെന്തപറവകളില്
‍കിനാവുകളൊന്നും
അവശേഷിക്കുകയില്ല.
അവസാനംനമ്മുടെ
രാപ്പാടികള്‍മറ്റെങ്ങോ
ചേക്കേറുമ്പോഴേക്കും
നീയോ ഞാനോ അവശേഷി്‌ക്കുകയില്ല.
ഒടുവില്‍ സത്യം പുറത്തുവന്നപ്പോള്‍
ഉള്ളിന്റെയുള്ളില്‍
വിരിഞ്ഞ മൃദുഹാസത്തില്
‍സ്വര്‍ണ്ണത്തിന്റെ തിളക്കം.
ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം.
കാരണം നമ്മള്‍ സമാന്തരങ്ങള്‍മാത്രമാണ്‌

No comments:

Post a Comment