Tuesday, July 14, 2009

കമല, മാധവിക്കുട്ടി, സുരയ്യ

ഇന്നു പുലര്‍ച്ചെ
പക്ഷികള്‍ക്ക്‌
തൂവല്‍നഷ്ടമായി
ചെടികള്‍ക്ക്‌ പൂക്കള്‍
മലകള്‍ക്ക്‌ താഴ്‌ വരകള്‍
കടലിന്‌ ഇരമ്പം
കൃഷ്‌ണമൃഗങ്ങള്‍ക്ക്‌ കസ്‌തൂരി
എനിക്ക്‌ എന്റെ പേന
എന്റെ ഹൃദയം തുളച്ച്‌
പാട്ടുപക്ഷി പുറത്തേക്കു പറന്നുപോയി
സ്വര്‍ഗ്ഗങ്ങള്‍
അവളുടെ ഗാനങ്ങള്‍
കൊണ്ടുപോയി
മാലാഖമാര്‍അവളുടെ
മന്ദസ്‌മിതം
ദൈവം അവളുടെ ആത്മാവ്‌
എനിക്ക്‌ അവളെ, പക്ഷേ, പൂര്‍ണമായി വേണം.
അവളുടെ നീഢത്തില്‍
ഒരു പക്ഷിയുണ്ടായിരുന്നു
തുളച്ചുകയറുന്ന ശബ്ദത്തില്
‍ചിലയ്‌ക്കുന്ന ഒരു കഴുകന്
‍പ്രണയങ്ങളെയും ബന്ധങ്ങളെയും
കൊത്തിക്കീറുന്നമൂര്‍ച്ചയുള്ളകൊക്ക്‌
അവസാനിക്കാത്ത തേടലുകളുടെ
രാവണന്‍കോട്ടകളില്‍
നിറയെആ പക്ഷി,
മണം പരത്തിയിരുന്നുനീര്‍മാതളം
ഉയര്‍ന്നുനില്‌ക്കുന്നു
പ്രണയത്തിന്റെ ഭടന്മാര്‍ക്കും

കാമത്തിന്റെ പോരാളികള്‍ക്കും കാവലായി.
മാന്‍ കൂട്ടങ്ങളുടെ
വനങ്ങള്‍ക്കുംപൂമ്പാറ്റകളുടെ
ഉദ്യാനങ്ങള്‍ക്കുംമൂല്യങ്ങളുടേയും
പുരോഹിതന്മാരുടേയുംചേരികള്‍ക്കും അപ്പുറം.

No comments:

Post a Comment