Friday, July 17, 2009

കവിതയും കണ്ണീരും വേണ്ടാത്തൊരാള്‍

എത്ര നാളായി
ഞാനീ കൂടിനുള്ളിലാണെന്ന്‌
നീയറിയുന്നുണ്ടോ?
എത്രനാളായി
ഞാനീ കടല്‍ച്ചൊരുക്കിലാണെന്ന്‌
ഹേ, നാവിക, നീയറിയുന്നുണ്ടോ?
കടലിലേക്കൊഴുകിയ
ആറ്റു വഞ്ചിമരത്തില്‍
ആരുമറിയാതെ
നീ കിടന്നുറങ്ങുകയായിരുന്നു.
ഇനി നീ ഉണര്‍ന്നുകഴിഞ്ഞു,
ഇനി രക്ഷയില്ലാത്ത കയങ്ങള്‍ പേടിച്ച്‌,
മറുകര കാണാതെ പരപ്പുകള്‍ പേടിച്ച്‌,
തുഴയില്ലാതെ
ആറ്റു വഞ്ചിത്തടിയില്‍ പറ്റിപ്പിടിച്ച്‌
നീ വിലപിച്ചുകൊണ്ടിരിക്കും.
നിന്റെ വിലാപങ്ങളില്‍
പവിഴക്കാടുകള്‍ വിജൃംഭിതമാവും
മീന്‍കൂട്ടങ്ങള്‍നിശ്ചലമാവും
കടലിന്‍ ഹ്രദങ്ങള്‍ വീണ്ടും ആഴ്‌ന്നുപോവും
കവിതയില്‍നിന്ന്‌ രക്ഷയില്ലാത്തത്‌
കവിക്ക്‌ മാത്രമാണ്‌.
ഞാന്‍ ഇനിയും ഈ കൂട്ടിനുള്ളില്‍
നിന്നെയോര്‍ത്ത്‌ പരിഹാസത്തോടെ
സുഖവാസം നടത്തും.
മദാലസമായ ഗാനങ്ങള്‍
ലയവിന്യാസങ്ങള്‍
നീയില്ലാത്ത രാവുകള്‍ പകലുകള്‍
നക്ഷത്രഖചിതമായ വാനങ്ങ
ള്‍തിത്തിരിപ്പക്ഷികള്‍ പാറുന്നവേലിപ്പടര്‍പ്പുകള്‍
ശലഭങ്ങള്‍സ്‌പര്‍ശിക്കാത്ത പൂവുകള്‍
എനിക്ക്‌ ഞാന്‍ മാത്രം മതി
കണ്ണീര്‍വേണ്ടകവിതയുംവേണ്ട

No comments:

Post a Comment