Friday, July 17, 2009

ബസ്റ്റാന്റ്‌

(ഒന്ന്‌)സ്വതന്ത്രരുടെ പാളയത്തില്
‍ചിത്രശലഭങ്ങള്‍ പൂക്കുകയും
പൂവുകള്‍ പറക്കുകയും ചെയ്യുന്നു
ആരവങ്ങളിലെല്ലാം സംഗീതം
ഹിന്ദുസ്ഥാനി കര്‍ണാട്ടിക്ക്‌സോപാനം കഥകളി മുദ്രാ വാക്യം
തെറിതെറിവിളികളില്‍ ഒഴുകിവരും കാറ്റ്‌
സംഗീതക്കടകളിലെ കാസറ്റ്‌
പഴച്ചാറുകള്‍ സി.ഡി.കള്‍
പവിഴനൊമ്പരങ്ങള്‍ നീലപ്പടങ്ങള്‍മ
ധുരനൊമ്പരക്കാറ്റ്‌
മൊബൈല്‍ ഫോണുകള്‍ക്ക്‌
ജീവന്‍ വെയ്‌ക്കുന്ന ഉള്‍ നാടന്‍ ബസ്റ്റാന്റ്‌.

(രണ്ട്‌)
ഹോട്ടലുകളില്‍ ശാന്തിയുണ്ടണ്ട്‌
ദുര്‍ഗ്ഗന്ധങ്ങളുണ്ട്‌
ദൈവങ്ങളുടെ പടങ്ങളില്‍ കരിപുരണ്ടിട്ടുണ്ട്‌
ഗന്ധകമുരുകുന്ന വേനല്‍ക്കടകളില്‍അ
കത്തും പുറത്തും
കറുപ്പും മഞ്ഞയും നിറഞ്ഞ
സ്‌ഫടികപാത്രങ്ങള്‍ചീ
ഞ്ഞ പഴങ്ങളുടെ
സൗന്ദര്യശാസ്‌ത്രമറിയുന്ന
മിക്‌സര്
‍മിക്‌സറിന്റേയും ബസ്സിന്റേയും
ആരവങ്ങള്‍
വര്‍ണ്ണങ്ങള്‍ കലങ്ങി മറിയുന്ന തിരക്ക്‌
തിരക്കില്‍ പെട്ട്‌ മരണം വരിക്കുന്ന സ്വപ്‌നങ്ങള്‍

(മൂന്ന്‌)
ചുറ്റും കെട്ടിടങ്ങള്
‍വെയ്‌പ്‌ പല്ലുകള്‍ നിരന്നു തുടങ്ങി
ഇളകിയാടുന്ന പഴയ പല്ലുകള്‍
ഉള്‍ നാടന്‍ പട്ടണത്തിന്‌
പല്ലു വേദനവായില്
‍നിറയെ ചോരയുമായി യക്ഷികള്
‍ദേവാലയങ്ങള്‍ക്ക്‌ കോമ്പല്ലുകളുടെഭംഗി
പലതരം ബാങ്ക്‌ വിളികള്
‍പ്രസംഗങ്ങള്‍ നിലയ്‌ക്കുന്നു
ദൈവവുമായി സംവദിക്കുന്നവ
അധികാരത്തിന്റെ വാളൂരിയവ
ആത്മവിശ്വാസം അടര്‍ന്നുപോയവ
വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍നനുത്തുപോയവ
വാലന്‍മൂട്ടകള്‍ മൃതിയടഞ്ഞവ

(നാല്‌)
മൗനം തളര്‍ന്നുനില്‌ക്കുന്ന
വഴിയോരങ്ങളില്‍ നിന്ന്‌
വടക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തെക്ക്‌
വാര്‍ത്തകള്‍ പറന്നെത്തുന്നുണ്ട്‌.
പോര്‍ട്ടര്‍മാരുടെ കിരീടങ്ങള്‍ക്കുള്ളില്‍
നീലയും ചുവപ്പുംകിരീടങ്ങളുണ്ട്‌ണ്ട്‌
കാവിക്കിരീടങ്ങളുമായി സന്ന്യാസിമാര്‍ നടക്കുന്നുണ്ട്‌
രാജാവിനെ രാജകുമാരനെ ഒരു മന്ത്രിയെ ഒരു തേരാളിയെ------
കിരീടങ്ങള്‍ അനാഥമാവുന്ന നാല്‌ക്കവലയുണ്ടണ്ട്‌.
അപ്പുറത്ത്‌ ഒരു കനാല്‍ ഒഴുകുന്നുണ്ട്‌
കനാലില്‍ വാര്‍ത്തകള്‍ ഒഴുകുന്നുണ്ട്‌

വടക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തെക്ക്‌
കനവുകളും നിനവുകളുമുണ്ട്‌
കദനങ്ങളും കവിതകളുമുണ്ട്‌
നിറവുകളുണ്ട്‌
നിലയങ്ങളുണ്ട്‌
നിലവറകളും കലവറകളുമുണ്ട്‌.
അഴുക്ക്‌ പടലങ്ങളുണ്ട്‌
വാര്‍ത്തകള്‍
വടക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തെക്ക്‌
കമലാക്ഷിയുടെ ആത്മഹത്യയില്
‍ഓട്ടോറിക്ഷയിലും ബസ്സിലും
മാറിമാറി ജോലിനോക്കുന്നപത്മലോചനന്‍
ചാരായം മോന്തിപോല്‍!
(രഹസ്യം, സ്‌പിരിറ്റ്‌ കടത്തിയതിന്‌എക്‌സൈസുകാര്‍
ചാര്‍ലിമുഹമ്മദിനെ തെരയുന്നുണ്ട്‌)
കടലവറുക്കുന്ന കറുമ്പിയുടെ കണ്ണുകളില്‍
എപ്പോഴും രോഷമാണെന്ന്‌
എലുമ്പന്‍ പോര്‍ട്ടര്‍ക്ക്‌ ഒരുപ്രേമവുമുണ്ടെണ്ടന്ന്‌
പോസ്റ്റ്‌ ബോക്‌സിന്റെ അടിഭാഗം
അടര്‍ന്നുപോയെന്ന്‌
സങ്കടക്കാരുടെയും എലുമ്പന്‍ പോര്‍ട്ടറുടെയും കത്തുകള്‍
ബസ്റ്റാന്റില്‍ പാറിനടപ്പുണ്ടെന്ന്‌

(അഞ്ച്‌)
ആര്‍ക്കും കയറിയിറങ്ങാവുന്ന
ബസ്സുകളില്‍ദൈവമേ,
നീയൊരു കിളിയായി മാറുന്നു
നിനക്ക്‌ സ്‌തോത്രം
പ്രസവത്തില്‍ ബസ്സിന്‌കിളി
ഒരു സൂതികര്‍മ്മിണിയാവുന്നു
പിന്നെ വസന്തവും പൂക്കളും വിരിയുമ്പോള്
‍ബസ്സിനെ ഗര്‍ഭിണിയാക്കുന്ന കാമുകന്‍അ
യല്‌ക്കാരന്റെ ബസ്സുകള്‍ക്ക്‌ ജാരന്
‍സ്വാതന്ത്ര്യം തന്നെയാണ്‌ കിളി
മടുപ്പില്ലാതെ എന്നും പറക്കുന്ന കിളി
എല്ലാം അറിയുന്നവന്‍
കിളിഅറിയാത്ത ലക്ഷ്യങ്ങളിലേക്ക്‌
ബസ്സിലിരിക്കുന്നവര്‍
നില്‌ക്കുന്നവര്‍തള്ളുന്നവര്‍ ഉരസുന്നവര്‍പി
ന്‍വശം മാത്രംകാണുന്നവര്‍


(ആറ്‌)
ബസ്റ്റാന്റിനടുത്ത്‌ മരങ്ങളുണ്ട്‌
മരച്ചോട്ടില്‍ കളിയുണ്ടണ്ട്‌
കച്ചവടമുണ്ട്‌
പകിടയും ചീട്ടുമുണ്ട്‌
കൊമ്പന്‍ മീശക്കാരുണ്ട്‌
പിമ്പുണ്ട്‌ പിടക്കോഴിയുണ്ട്‌
പകുതിയൊഴിഞ്ഞകുപ്പിയുണ്ട്‌
പാത്രങ്ങളില്‍ പഴങ്കഞ്ഞിയുണ്ട്‌
ബെയ്‌ക്കറിയില്‍ വേറിട്ടുനില്‌ക്കുന്ന ചെറിപ്പഴങ്ങള്‍പ
ഞ്ചസാരയും പാവും വര്‍ണവും ചാലിച്ച്‌
അരമതില്‍ച്ചാരുകളില്
‍കെട്ടിടത്തണലുകളില്
‍കൊച്ചുകൊച്ചു ചെറികള്
‍ഇലകൊഴിയുമ്പോള്‍ കാറ്റ്‌ വീശുന്നു
കാറ്റടിക്കുമ്പോള്‍
ആകാശം മേഘാവൃതമാവുന്നു
മേഘവാനങ്ങളാണ്‌
സ്വര്‍ണനാളങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നത്‌
കൊറ്റികള്‍ മേയുന്ന
വാനങ്ങളിലൂടെനിരത്തുകള്‍
ബസ്റ്റാന്റിലേക്ക്‌ ഇഴയുന്നു

(ഏഴ്‌)
വര്‍ക്ക്‌ ഷാപ്പിന്റെ ഒരു ചീള്‌
ബസ്റ്റാന്റില്‍ നിന്ന്‌ കാണാം
മുളച്ചുയരുന്ന കെട്ടിടങ്ങള്‍ക്കിടയില്‍
ഒരു വെള്ളക്കീറ്‌ചീറിയടിക്കുന്ന വെള്ളം
അലറാന്‍ മറക്കുന്ന എഞ്ചിന്
‍സോപ്പ്‌ കുമിളകള്
‍ബസ്റ്റാന്റിന്ന്‌ മുകളില്‍
തണല്‍ പരത്തുന്ന മാവ്‌
ചരിത്രങ്ങളുടെ സാക്ഷി
രക്തസാക്ഷിയായവനെ ലാളിച്ച്‌
പോരാടിയവന്‌ മധുരമേകി
അവസാനവിറകായി
കാത്തിരിക്കുന്ന മാവ്‌
ഓയിലും വെള്ളവും കലര്‍ന്നമണ്ണില്‍
ഉറച്ചു നില്‌ക്കുന്ന മാവ്‌

(എട്ട്‌)
ബസ്റ്റാന്‍റിന്‌ രാഷ്‌ട്രീയമുണ്ട്‌
രാഷ്‌ട്രീയഫലകമുണ്ട്‌
ബസ്റ്റാന്റ്‌ പാര്‍ട്ടിയെന്ന്‌
ചിലര്‍ക്ക്‌ വിളിപ്പേരുണ്ട്‌
പടിഞ്ഞാറ്‌ ഗത്താണ്‌ പാര്‍ട്ടയാപ്പീസ്‌
ഉയര്‍ത്തിക്കെട്ടിയ ചെങ്കൊടി
പാര്‍ട്ടിയാപ്പീസിലേക്ക്‌
വിവരങ്ങളുമായി വരുന്നവരില്
‍സാക്ഷാത്‌കരിക്കപ്പെടാത്തമോഹങ്ങളുണ്ട്‌
ഇതള്‍ വിരിയാത്ത പൂവുകളുണ്ട്‌
പരാതികള്‍ വിഹ്വലതകള്‍
പ്രണയങ്ങള്‍ വിവാഹങ്ങള്‍
വിവാഹമോചനങ്ങള്
‍സംഘട്ടനങ്ങള്‍ മന്ത്രവാദങ്ങള്‍
മന്ദ്രവാതങ്ങള്‍ആത്മഹത്യകള്‍
ചതിക്കുഴികള്
‍കണ്ണില്‍ തിളങ്ങുന്ന ശുഭവിശ്വാസങ്ങള്
‍പാര്‍ട്ടിയാപ്പീസ്‌
ഉയര്‍ന്നുപറക്കുന്ന കൊടി
അറിയപ്പെടാത്തമനുഷ്യരുമായി സാഹോദര്യം
മനസ്സിന്‌ കരുത്ത്‌
പാര്‍ട്ടിയാപ്പീസിന്‌ മുന്നില്
‍നീണ്ടു നീണ്ടു ഹരിതാഭമായിരസലവനങ്ങള്‍
മഴചാറുമ്പോള്‍ തബല വായിക്കുന്ന വാഴയിലകള്‍

(ഒമ്പത്‌)
മൂത്രപ്പുരയില്‍ രണ്ട്‌ കാവല്‌ക്കാരുണ്ട്‌
രണ്ടും നടത്തി ആരും കടന്നുകളയരുത്‌

No comments:

Post a Comment